31/01/2022
ലോകചരിത്രമെടുത്തു പരിശോധിച്ചാൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് കൂട്ടക്കൊലകൾ എന്നും ഹരം തന്നെ ആയിരുന്നു. അത് ഇന്നും അങ്ങനെ തന്നെ. ഭാരതത്തിലും അവർ നടത്തിയ കൂട്ടക്കൊലകൾ അനേകമുണ്ട്. അതിലൊന്നുമാത്രമാണ് #മാരിച്ഛാപ്പി ദളിത് കൂട്ടക്കൊല.
ഇന്നേയ്ക്ക് 43 വർഷം മുമ്പ് 1979ൽ, കൃത്യമായി പറഞ്ഞാൽ 1979 ജനുവരി 24 മുതൽ 31 വരെ പശ്ചിമബംഗാളിലെ സുന്ദർബനിലെ മാരിച്ഛാപ്പി എന്ന കൊച്ചു ദീപിൽ ജ്യോതിബസുവിന്റെ പോലീസും CPM ഗുണ്ടകളും ചേർന്ന് കൊന്നുതള്ളിയത് ആയിരക്കണക്കിന് ദളിത് ഹിന്ദുക്കളെ ആയിരുന്നു.
ഭാരത വിഭജന സമയത്ത് കിഴക്കൻ പാകിസ്ഥാനിൽ നിന്നും ജീവനും കൊണ്ട് ഓടി വന്നവരായിരുന്നു അവർ. 1950ൽ കേന്ദ്രസർക്കാർ അനുവദിച്ചു നൽകിയ ഭൂമിയിൽ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ആ ദളിത് ഹിന്ദുക്കളെയാണ് കമ്യൂണിസ്റ്റ് ഭരണകൂടം കൊന്ന് റായ്മംഗൽ നദിയിലേയ്ക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞുങ്ങളെ സുന്ദർബൻ കാടുകളിലെ കടുവകൾക്ക് ഭക്ഷണമായിട്ടുകൊടുത്തു. ആയിരക്കണക്കിന് ശവങ്ങൾ നദിയിലൂടെ ഒഴുകി നടന്നു. അതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്തശേഷമായിരുന്നു കമ്യൂണിസ്റ്റുകൾ കൊന്ന് നദിയിലെറിഞ്ഞതെന്ന് അവിടെ ഇപ്പോഴും ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ സാക്ഷിപ്പെടുത്തുന്നു. അന്ന് കൊല്ലപ്പെട്ടവർ ആയിരത്തിനും പതിനേഴായിരത്തിനും ഇടയിലാണെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. എന്നാൽ ജ്യോതിബസു സർക്കാരിന്റെ കണക്കു പ്രകാരം പോലീസ് വെടിവപ്പിൽ വെറും രണ്ടുപേരാണ് കൊല്ലപ്പെട്ടതെന്നായിരുന്നു.
മാരിച്ഛാപ്പിയിലേത് ഒരു സംസ്ഥാന സർക്കാരും CPM ഗുണ്ടകളും ചേർന്ന് നടത്തിയ വംശീയഹത്യ ആയിരുന്നു. അന്ന് കേന്ദ്രത്തിലും ബംഗാളിലും ഹിന്ദു വിരുദ്ധ സർക്കാരായിരുന്നതുകൊണ്ട് ആ കൂട്ടക്കൊലയെ മനഃപൂർവ്വം അവഗണിച്ചു.
തമാശയെന്തെന്നാൽ ഇതേ കമ്യൂണിസ്റ്റുകളാണ് ഇന്ന് ദളിത് സ്നേഹവും മാനവികതാ മൂല്യങ്ങളും പ്രസംഗിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്നതാണ്. അട്ടപ്പാടിയിലെ മധുവിനെ കൊന്നു തള്ളിയ കേസിൽ ഇതേ കമ്യൂണിസ്റ്റ് സർക്കാരിന്റെ ദളിത് വിരുദ്ധത ഏവരുടെയും മുന്നിൽ തന്നെയുണ്ട്.
പക്ഷേ തിരഞ്ഞെടുപ്പു സമയത്ത് ഒരു കിറ്റുകൊടുത്താൽ എല്ലാം മറന്ന് ഇവർക്ക് തന്നെ വോട്ടുകൊടുക്കുന്ന ഒരു പ്രത്യേകതരം മാനസികാവസ്ഥയിലാണ് ഇപ്പോഴും കേരളത്തിലെ ഒരു വിഭാഗം ജനത...
ചിന്താശേഷി നഷ്ടപ്പെട്ട ജനത..

04/01/2022
26/11/2021