31/01/2026
സഖാവ് കെ മുസ്തഫ
കോൺഗ്രസിൻ്റെ പ്രതാപ കാലത്ത് സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച പ്രിയ സഖാവ്.
ഒരു തിരഞ്ഞെടുപ്പ് കാലത്ത് പരാജയ ഭീതി പൂണ്ട കോൺഗ്രസിൻ്റെ വെള്ളരിപ്രാവുകൾ സഖാവിനെ ആക്രമിക്കുകയായിരുന്നു. ഏറെ നാളത്തെ ചികിത്സകൾക്കൊടുവിൽ ജനുവരി 31 ന് സഖാവ് നമ്മെ വിട്ടു പിരിഞ്ഞു. സഖാവിൻ്റെ ഓർമകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ
20/01/2026
MLA തന്നെ നൽകുന്ന വിശദീകരണം. വലതുപക്ഷ നുണകൾ എങ്ങനെ രൂപപ്പെടുന്നു, അതിനുള്ള സാഹചര്യങ്ങൾ എങ്ങനെ നിർമിക്കപ്പെടുന്നു എന്നുള്ളതിന് ഒരു ഉദാഹരണം മാത്രമാണ് ഇതും.
ദെലീമ എം.എല്‍.എ ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍ എന്നുള്ള തരത്തില്‍ ഇതിനോടകം പല മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ വാര്‍ത്തയുടെ കാരണമായിട്ടുള്ളത് ഈ മാസം ജനുവരി 11ന് എന്റെ നിയോജക മണ്ഡലത്തില്‍ നടന്ന ചടങ്ങാണ്. ആ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഞാന്‍ ഈ കുറിപ്പിനൊപ്പം പങ്കുവെക്കുകയാണ്അരൂക്കുറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് എന്ന പാലീയേറ്റിവ് സംഘടനയുടെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോം കെയര്‍ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫിനായാണ് എന്നെ ക്ഷണിച്ചത്.മണ്ഡലത്തിലെ പാലീയേറ്റീവ് - ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടതും അത്തരം വേദികളില്‍ പങ്കെടുക്കേണ്ടതും ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വമായാണ് കാണുന്നത്.ക്ഷണിക്കുന്ന പരിപാടികള്‍ക്കെല്ലാം പങ്കെടുക്കാന്‍ പരിശ്രമിക്കുന്ന, ചാരിറ്റി പാലീയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി താത്പര്യം കാണിക്കുന്ന സമീപനമാണ് എന്റേത്ഇവിടെ എന്നെ ക്ഷണിച്ചതും ഞാന്‍ പങ്കെടുത്തതും ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെയോ അതിന്റെ പോഷക സംഘടനകളുടെയോ പരിപാടികള്‍ക്കല്ല.സംഘപരിവാറിന്റെയോ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയോ കാസ ഉള്‍പ്പടെയുള്ള തീവ്രനിലപാടുകാരുടെയോ വേദികളില്‍ പങ്കെടുക്കില്ല എന്നത് ഞാനും എന്റെ പ്രസ്ഥാനമായ സിപിഐഎമ്മിന്റെയും പ്രഖ്യാപിത നിലപാടാണ് മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനവുമായും സന്ധിയില്ല. സമത്വവും സാഹോദര്യവുമാണ് എന്റെ ആശയം അത് ജീവനുള്ള കാലം വരെ തുടരും അതിന്റെ പ്രചരണത്തിനായി സംസാരിക്കും പൊതുപ്രവര്‍ത്തനം ചെയ്യും പാട്ടുകളും പാടും
16/01/2026
വോട്ട് ചോരി ഉന്നയിച്ച് രാഹുൽ ഇളക്കി മറിച്ചു എന്ന് പറയുന്ന ബിഹാറിൽ തന്നെയാണ് ഇത് നടന്നിരിക്കുന്നത്. ഇതൊരു പുതിയ സംഭവമല്ല, പ്രതിപക്ഷ മുന്നണി രൂപീകരിക്കുമ്പോൾ കോൺഗ്രസ് കൂടെ ചേരുകയും തങ്ങൾക്ക് ശക്തി ഉണ്ടെന്ന് അവകാശപ്പെട്ട് വലിയ അളവിൽ സീറ്റ് ചോദിച്ചു വാങ്ങുകയും പിന്നീട് ഇവിടങ്ങളിൽ പണം അധികാരമോഹികളെ മത്സരിക്കുകയും ചെയ്യുന്നു. തുടർന്ന് തിരഞ്ഞെടുപ്പിൽ തമ്മിൽ തല്ലി തങ്ങൾക്കും മുന്നണിക്ക് ആകെയും തിരിച്ചടി ഉണ്ടാക്കുന്നു. വിജയിച്ചു വരുന്ന 5ഓ 6ഓ കോൺഗ്രസ് സ്ഥാനാർഥികൾ പ്രതിപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യാതെ മറുകണ്ടം ചാടുന്നു. ഇത്തരത്തിൽ പല സംസ്ഥാനങ്ങളും കോൺഗ്രസ് ബിജെപി ക്ക് തീറെഴുതി കൊടുത്തിട്ടുണ്ട്.
കേരളത്തിലും സ്ഥിതി വ്യത്യസ്തമാവാൻ വഴിയില്ല, അതുകൊണ്ടാണല്ലോ മുൻപ് സുരേന്ദ്രൻ പറഞ്ഞത് 35 സീറ്റ് ലഭിച്ചാൽ തങ്ങൾ കേരളം ഭരിക്കുമെന്ന്.
ഇത്തരം ആളുകൾ നമുക്കിടയിൽ വേണോ എന്ന് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു.
09/01/2026
LDF vs UDF ഭരണ കാലഘട്ടത്തിൻ്റെ ഒരു ചെറിയ താരതമ്യം ആണ്, കാണാതെ പോവരുത്. ജനങ്ങളോടൊപ്പം നിൽക്കുന്ന ഇടതുപക്ഷം വേണോ അതോ ജനങ്ങളുടെ ആവശ്യം തിരിഞ്ഞു നോക്കാത്ത വലതുപക്ഷം വേണോ
30/11/2025
കോളയാട് ഗ്രാമപഞ്ചായത്ത് LDF സ്ഥാനാർത്ഥികൾ. LDF തുടരും നാട് വളരും
21/11/2025
ഇടത് പക്ഷം ഹൃദയപക്ഷം
ഇടത് തുടരും വികസനം തുടരും കോളയാട് ഇനിയും വളരും
17/11/2025
നുണ പറയുന്നവരെ തിരിച്ചറിയുക
നുണ പറയുകയും നവമാധ്യമങ്ങളിൽ അതിനെ വ്യാപകമായി പ്രചരിപ്പിച്ച് സത്യം ആണെന്ന് സാധാരണക്കാരെ തോന്നിപ്പിക്കുകയും ചെയ്യുക എന്നത് കോൺഗ്രസ് ദേശീയ തലം മുതൽ ഇങ്ങ് നാട്ടിൻ പ്രദേശങ്ങളിൽ വരെ ഉപയോഗിക്കും തന്ത്രമാണ്. കോളയാട് ഗ്രാമപഞ്ചായത്ത് വാതക ശ്മശാനത്തെ പറ്റിയാണ് ഇപ്പോഴത്തെ വ്യാജ പ്രചരണം. കോടികൾ മുടക്കി നിർമ്മിച്ച ശ്മശാനം പ്രവർത്തന സജ്ജമല്ല എന്നാണ് ആരോപണം. എന്നാൽ നാളിതുവരെ ശ്മശാനത്തെ അംഗീകരിക്കാത്ത കോൺഗ്രസ് ഇന്ന് അത് അംഗീകരിച്ചിരിക്കുന്നു. മുഴുവൻ പണികളും പൂർത്തീകരിച്ചു പ്രവർത്തനം ആരംഭിച്ച ശ്മശാനത്തിൽ കോളയാട് നിന്ന് മാത്രമല്ല കേളകത്ത് നിന്ന് വരെ ആയി 4 മൃതദേഹങ്ങൾ ദഹിപ്പിച്ചിട്ടുണ്ട്. നാളിതുവരെ ശ്മശാനത്തിൻ്റെ നടത്തിപ്പുകാരുമായി ബന്ധപ്പെട്ട ഒരാളെയും മടക്കി അയക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല.
തദ്ദേശ തിരഞ്ഞെടുപ്പിൽ തോൽവി ഭയം പൂണ്ട UDF വ്യാജ പ്രചരണവുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണ്. കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള ആളെ അടക്കം ശ്മശാനത്തിൽ ദഹിപ്പിച്ചിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. ഒന്നാമതായി ദഹിപ്പിച്ച വ്യക്തിയുടെ ആവശ്യങ്ങൾക്കായി സത്യപ്രസ്തവന നൽകിയ മെമ്പറുടെ പേര് കെ വി ജോസഫ് എന്നിട്ട് കൂടിയാണ് കോൺഗ്രസ് ഹാൻഡിലുകൾ ഇത്തരം വ്യാജ പ്രചരണം അഴിച്ചു വിടുന്നത് എന്നതാണ് വിരോധാഭാസം.
UDF പ്രചരണത്തിൽ തെറ്റിദ്ധരിക്കപ്പെട്ട സാധാരണക്കാരിൽ ആരെങ്കിലും ശ്മശാനം പ്രവർത്തന സജ്ജമല്ല എന്ന് കരുതി ബന്ധപ്പെടാത്തിരുന്നിട്ടുണ്ടോ എന്നത് വ്യക്തമല്ല. കേവല രാഷ്ട്രീയത്തിൻ്റെ ഭാഗമായി സാധാരണക്കാരെ ഉപദ്രവിക്കുന്ന സമീപനം കോൺഗ്രസ് അവസാനിപ്പിക്കണം. ആർക്കും എപ്പോൾ വേണമെങ്കിലും ശ്മശാനവുമായി ബന്ധപ്പെടാവുന്നതാണ്. രേഖകൾ പരിശോധിക്കാവുന്നതാണ്. ജനങ്ങൾ കോൺഗ്രസ് പ്രചരണങ്ങളിൽ വീണുപോകരുതെന്നും, ആവശ്യങ്ങൾക്ക് ഉത്തരവാദിത്തപ്പെട്ടവരുമായി ബന്ധപ്പെടണമെന്നും ഓർമിപ്പിക്കുന്നു.
നുണപറയുന്നവരെ തിരിച്ചറിയുക, ഒറ്റപ്പെടുത്തുക.