29/05/2026
സൗദി ഹഫർ അൽ ബത്തിനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരണപ്പെട്ടു.
സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം നീറമൺകര സ്വദേശിയായ സുനിൽകുമാർ (വയസ്സ്: 60) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി അദ്ദേഹം സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. വ്യാഴാഴ്ച രാവിലെ ചികിത്സയ്ക്കിടെ ആണ് മരണം സംഭവിച്ചത്.
കഴിഞ്ഞ 10 വർഷമായി സൗദി അറേബ്യയിൽ ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു സുനിൽകുമാർ. ഹഫർ അൽ ബാത്തിനിൽ താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .
അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു, മക്കൾ: അദർവ് കൃഷ്ണ, ദേവപ്രമദീഷ് കൃഷ്ണ.
മരണവിവരം അറിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാത്തീൻ OICC പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി . തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ച് ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്ന് രാവിലെ സ്വദേശത്ത് സംസ്കരിച്ചു.
അന്തരിച്ച സുനിൽകുമാറിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. സഹപ്രവർത്തകരും സാമൂഹിക പ്രവർത്തകരും അനുശോചനം അറിയിച്ചു.
13/05/2026
സൗദി ഹഫർ അൽ ബാത്തിനിൽ ഇടിമിന്നലേറ്റ് മരണപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തീനിൽ ഇടിമിന്നലേറ്റ് ഇന്ത്യക്കാരൻ മരണപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി അമർനാഥ് (41) ആണ് മരണപ്പെട്ടത്. വർഷങ്ങളായി ഹഫർ അൽ ബാത്തീൻ മേഖലയോട് ചേർന്നുള്ള മരുഭൂമി പ്രദേശങ്ങളിൽ ആട്ടിടയനായി ജോലി ചെയ്തു വരികയായിരുന്നു.
ഹഫർ അൽ ബാത്തിനിൽ നിന്ന് ഏകദേശം ഇരുന്നൂറോളം കിലോമീറ്റർ അകലെയുള്ള മരുഭൂമി പ്രദേശത്താണ് ശക്തമായ ഇടിമിന്നലുണ്ടായ സാഹചര്യത്തിൽ അപകടം സംഭവിച്ചത്.
പോലീസ് അധികാരികളുടെ അറിയിപ്പിനെ തുടർന്ന് ഹഫർ അൽ ബാത്തീൻ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്ത് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പോസ്റ്റ്മോർട്ടത്തിന് ശേഷം നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു.
തുടർന്ന് ലക്നൗ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു. ഭാര്യ-ദുർഗാവതി, മകൾ- ശീതൾ എന്നിവരാണ്
ഒരു മാസത്തിനിടെ ഹഫർ അൽ ബാത്തീൻ മേഖലയിൽ മരുഭൂമിയിൽ മരണപ്പെടുന്ന മൂന്നാമത്തെ ആട്ടിടയനാണ് അമർനാഥ്.
30/04/2026
ഹഫർ അൽ ബാത്തിനിൽ ഒട്ടകാക്രമണം; ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മരണപ്പെട്ടു
സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ ഒട്ടകത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ തമിഴ്നാട് സ്വദേശി മരണപ്പെട്ടു.
വർഷങ്ങളായി ഹഫർ അൽ ബാത്തിന് സമീപമുള്ള മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്തു വരികയായിരുന്ന തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി തങ്കദുരൈ രാമസാമി (51) ആണ് മരണപ്പെട്ടത്.
ജോലി ചെയ്യുന്നതിനിടെ ഒട്ടകത്തിന്റെ ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഹഫർ അൽ ബത്തീൻ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ ദിവസങ്ങൾക്ക് ശേഷം അന്തരിച്ചു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികൾ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവർ പൂർത്തിയാക്കി മൃതദേഹം ചെന്നൈയിൽ എത്തിച്ചു. തുടർന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.
https://www.facebook.com/share/p/1CaZCSFQCt/
പ്രവാസി ഇന്ത്യക്കാരന്റെ ജീവനെടുത്ത് ഒട്ടകം: നടുക്കത്തിൽ സൗദി, ആട്ടിടയന്റെ വിയോഗത്തിൽ മനം ത
ഒട്ടകത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി ഇന്ത്യക്കാരൻ മരിച്ചു..Malayala Manorama Online News, Indian expatriate death ...
19/04/2026
സൗദി ഹഫർ അൽ ബാത്തിൻ മേഖലയിലെ മരുഭൂമിയിൽ ഉണ്ടായ ഇടിമിന്നലിൽ ഒരു ഇന്ത്യൻ പ്രവാസി മരണപ്പെട്ടു.
ഉത്തർപ്രദേശ് സ്വദേശിയായ അമർനാഥ് (40) ആണ് മരണപ്പെട്ടത്. മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹത്തിന് ഇന്നലെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്.
സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് എത്തിക്കുവാനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
14/04/2026
എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ.💕