11/06/2018
T. P Ramakrishnan..... ബഹുമാനപെട്ട തൊഴിൽ.. Excise മന്ത്രി.... എന്റെ നാട്ടുകാരൻ..... ഞങ്ങളുടെ പ്രിയപ്പെട്ട രാമകൃഷ്‌ണേട്ടൻ.......
ഫീൽഡ് വിസിറ്റ് നടത്തി സ്വന്തം ജീവൻ പോലും അവഗണിച്ചു സ്വന്തം നാട്ടുകാരുടെ രക്ഷക്കായി യുദ്ധഭൂമിയിലേക്കിറങ്ങിയ ധീര നേതാവ്..... അദ്ദേഹത്തിന്റെ കർക്കശമായ നിലപാടുകളും, സ്വന്തം നാടിനോടുള്ള അടങ്ങാത്ത സ്നേഹവും ജനങ്ങൾക്ക് ഉണർവ് പകർന്നു... വിജയിക്കാൻ പോകുന്ന ഈ യുദ്ധത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വലിയ പങ്കാണ് ഇദ്ദേഹം വരിച്ചത്
08/06/2018
സിപിഐഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.
എളമരം കരീം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവും.
സി.ഐ.ടി.യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന എളമരം കരീം 1971ല്‍ കെ.എസ്.എഫിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1974-ല്‍ സി.പി.ഐ.എം, സി.ഐ.ടി.യു. എന്നീ സംഘടനകളില്‍ അംഗമായി.
1977 മുതല്‍ 1986 വരെ സി.പി.ഐ.എമ്മിന്റെ മാവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതല്‍ 1993 വരെ മാവൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ല്‍ സി.പി.ഐ.എമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും, 1998-ല്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ല്‍ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി. സി.ഐ.ടി.യുവിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായും, ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ഇടതു സര്‍ക്കാര്‍ കാലത്ത് എളമരം കരീം വ്യവസായ മന്ത്രിയായിരുന്നു. ഇടതുമുന്നണിക്ക് കിട്ടുന്ന രണ്ട് സീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും വീതിച്ചെടുക്കാനായിരുന്നു തീരുമാനം. സി.പി.ഐ സ്ഥാനാര്‍ത്ഥിയായി ബിനോയ് വിശ്വത്തെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോരത്തിലാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്.