ബി.ജെ.പി വെട്ടൂർ

ബി.ജെ.പി വെട്ടൂർ

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ബി.ജെ.പി വെട്ടൂർ, Political organisation, Vettoor, Pathanamthitta.

31/01/2016

തൻ്റേടമുള്ളവർക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യാം.

ഇന്നത്തെ പത്രങ്ങളിൽ ശ്രദ്ധേയമായ മറ്റൊരു വാർത്തയുണ്ട്. സോളാർ വാർത്തകൾക്കിടെ ഈ വാർത്ത പലരുടെയും ശ്രദ്ധയിൽ പെട്ടില്ലാന്ന് തോന്നണൂ...

ടോൾപാത ഒഴിവാക്കി സമാന്തരപാത ഉപയോഗിച്ചതിന് കുടംബത്തെ തടഞ്ഞു നിർത്തി അപമാനിക്കുകയും രേഖകൾ തട്ടിയെടുക്കുകയും ചെയ്ത കുറ്റത്തിന് ചാലക്കുടിയിൽ നിന്ന് കാസർഗോഡേയ്ക്ക് പണീഷ്മെൻ്റ് ട്രാൻസ്ഫർ കിട്ടിയ ഡിവൈഎസ്പി രവീന്ദ്രനെ രണ്ടാഴ്ചക്കകം തിരിച്ച് തൃശൂരിൽ തന്നെ നിയമിച്ചിരിക്കുന്നു!!!

ഇയാൾക്ക് വേണ്ടി വേക്കൻസിയുണ്ടാക്കാൻ പകരം കാസർഗോഡേയ്ക്ക് ട്രാൻസ്ഫർ കൊടുത്തത് ആർക്കാണെന്ന് പരിശോധിക്കുന്പോഴാണ് തമാശ പൂർണ്ണമാകുന്നത്. കുടുംബത്തെ അപമാനിച്ച സംഭവത്തിൽ ഡിവൈഎസ്പി രവീന്ദ്രൻ കുറ്റക്കാരനാണെന്നും നടപടി എടുക്കണമെന്നും മുകളിലേയ്ക്ക് റിപ്പോർട്ട് നൽകിയ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സുബ്രഹ്മണ്യനെ കാസർഗോട്ടേയ്ക്ക് തട്ടി ആ വേക്കൻസിയിലാണ് രവീന്ദ്രന് തൃശൂർ റൂറലിൽ തന്നെ വീണ്ടും നിയമനം നൽകിയത്!!

കുടുംബത്തെ അപമാനിച്ച ഡിവൈഎസ്പിയെ ഞാൻ കാസർഗോഡേയ്ക്ക് തട്ടി എന്ന് ഫേസ്ബുക്കിൽ ഊറ്റം കൊണ്ട ശ്രീ രമേശ് ചെന്നിത്തലയുടെ ഇരട്ടമുഖമാണ് രവീന്ദ്രൻ്റെ പുനർ നിയമനത്തിലൂടെ വെളിവാകുന്നത്. കേരളം മുഴുവൻ വിമർശിക്കപ്പെട്ട ഒരു സംഭവത്തിലെ കുറ്റാരോപിതന് ശിക്ഷ നൽകി എന്ന് നടിക്കുകയും തുടർന്ന് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ മറ്റു സെൻസേഷണൽ ആയ വിഷയങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന അവസരത്തിൽ പൂച്ച കണ്ണടച്ചു പാൽകുടിക്കുന്നതു പോലെ നൽകിയ ശിക്ഷ റദ്ദാക്കുകയും ചെയ്തിരിക്കുന്നു. രവീന്ദ്രന് ഉന്നതങ്ങളിൽ നല്ല പിടിയാണത്രേ!! അതിൽ ബലിയാടാക്കപ്പെട്ടത് രവീന്ദ്രനെതിരായി സത്യസന്ധമായ റിപ്പോർട്ട് നൽകിയ ഒരു ഓഫീസറും.

യുഡിഎഫ് സർക്കാരിൻെറ കീഴിൽ സാധാരണക്കാർക്കും സത്യസന്ധമായി ജോലി ചെയ്യുന്നവർക്കും എന്തായിരിക്കും അനുഭവമെന്ന് നന്നായി മനസ്സിലാക്കാൻ ഈ ഒരൊറ്റ സംഭവം മാത്രം മതി.

ചാനലുകളിൽ 70 MM ചിരിയും കാഴ്ചവച്ച് പൊതുജനസേവനം എന്ന മുഖംമൂടിയണിഞ്ഞ ആട്ടിൻതോലിട്ട ചെന്നായ്ക്കളുടെ മുഖംമൂടികൾ വലിച്ചു ചീന്താൻ നമ്മൾ ഒരുമിച്ചേ തീരൂ... പൊതുജനം ഇന്ന് വെറും കഴുതയല്ലെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ ഉറങ്ങാത്ത കണ്ണുകളുമായി സദാ ജാഗരൂകരായി സോഷ്യൽമീഡിയ ഉണ്ടെന്നും ഈ കപട രാഷ്ട്രീയക്കാർക്കും അഴിമതിവീരൻമാരായ ഉദ്യോഗവർഗ്ഗത്തിനും നാം തെളിയിച്ചു കൊടുക്കണം. ഈ പോസ്റ്റ് ഭരണവർഗ്ഗത്തിൻ്റെ കൺമുന്നിലെത്തി രവീന്ദ്രൻ്റെ പുനർനിയമനം സർക്കാർ റദ്ദാക്കുന്നതു വരെ ഈ പോസ്റ്റ് ഷെയർ ചെയ്യുക. ജനാധിപത്യത്തിൻെറ കാവലാളാവുക..

Photos from ബി.ജെ.പി വെട്ടൂർ's post 27/10/2015

BJP election committee office.....

Photos from ബി.ജെ.പി വെട്ടൂർ's post 27/10/2015

Pracharanatine edavelayil...

Photos from ബി.ജെ.പി വെട്ടൂർ's post 19/07/2015

Aranmula paristhithi raksha sangamathil pakedutha vettoor la pravarthakar

Photos 19/07/2015

Aranmula paristhithi raksha sangamathil pakedutha vettoor la pravarthakar

Photos 18/07/2015

Priminister shri :NARENDRA MODI G cheytha vikasana kaaryangam janaglikku ethikkan vendi FLEX vaykkunnu VETTOOR le BJP pravarthakar

Photos 17/07/2015

Parama poojaniya doctor G paranjathu

Photos from ബി.ജെ.പി വെട്ടൂർ's post 13/07/2015
Mobile uploads 13/07/2015

കോന്നിയില് നിന്നു
കഴിഞ്ഞ ദിവസം കാണാതായ മൂന്നു
പെണ്കുട്ടികളില് രണ്ടുപേരുടെ
മൃതദേഹം പാലക്കാട്ട്
റെയില്വെ ട്രാക്കില് നിന്നു
കണ്ടെത്തി. ഐരവണ് തിരുമല
വീട്ടില് രാമചന്ദ്രന് നായരുടെ
മകള് ആതിര ആര്.നായര്, തേക്കുതോട്
പുത്തന്പറമ്പില് വീട്ടില്
സുജാതയുടെ മകള് എസ്. രാജി
എന്നിവരുടെ മൃതദേഹമാണു
കണ്ടെത്തിയത്.
ഇവര്ക്കൊപ്പമുണ്ടായിരുന്ന
ഐരവണ് തോപ്പില് ലക്ഷം വീട്
കോളനിയില് സുരേഷിന്റെ മകള് ആര്യ
കെ. സുരേഷിനെ
ഗുരുതരാവസ്ഥയില് തൃശൂര് മെഡിക്കല്
കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ എട്ടോടെയാണ്
സംഭവം. മങ്കരലക്കിടി റയില്വേ
സ്റ്റേഷനുകള്ക്കിടയ്ക്ക് പേരൂര്
പൂക്കാട്ടുകുന്ന് റയില്വേ ട്രാക്കിലാണ്
പെണ്കുട്ടികളുടെ മൃതദേഹം
കണ്ടെത്തിയത്. ഒരു
പെണ്കുട്ടിയുടെ മൃതദേഹം
റയില്വേ ട്രാക്കിലും രണ്ടാമത്തെ
കുട്ടിയുടെത് ട്രാക്കിനു
സമീപത്തുമാണ്
കണ്ടെത്തിയത്. മരിച്ച ഒരു
കുട്ടിയുടെ കൈവെള്ളയില് ആതിര
ആര് നായര്, തിരുമല വീട്, ഐരവന്
പിഒ, കോന്നി, പത്തനംതിട്ട എന്ന്
എഴുതിയിട്ടുണ്ടായിരുന്നു. ട്രെയിനില്
നിന്നു താഴേക്കു വീണാണ്
അപകടമെന്നും അതല്ല,
ട്രെയിനിനു മുന്നിലേക്കു എടുത്തു
ചാടിയതാണെന്നും രണ്ടു വാദങ്ങള്
ഉയരുന്നുണ്ട്. യാത്രക്കാരാണ്
മൃതദേഹങ്ങള് കണ്ടെത്തിയ
വിവരം പൊലീസില്
അറിയിച്ചത്.
മരിച്ച ഒരു കുട്ടിയുടെ
കൈവെള്ളയില് ആതിര ആര്.നായര്,
തിരുമല വീട്, ഐരവന് (പിഒ), കോന്നി,
പത്തനംതിട്ട എന്ന് എഴുതിയിരുന്നു.
ഈ സാഹചര്യത്തില് കോന്നിയില് കാണാതായ
കുട്ടികളാണ് ഇവരെന്ന
സംശയം ഉയര്ന്നത്. ഇത്
പൊലീസ് പിന്നീട്
സ്ഥിരീകരിക്കുകയും ചെയ്തു.
ഈ മാസം പത്തിനാണ്
പെണ്കുട്ടികളെ കോന്നിയില്
നിന്നു കാണാതായത്. ഹൈസ്കൂള് കാലം
മുതല് ഒന്നിച്ചു പഠിച്ചിട്ടുള്ള അടുത്ത
സുഹൃത്തുക്കളാണ് ഇവര്. സ്കൂളിലേക്ക് പോയ
കുട്ടികള് തിരിച്ച്
വീട്ടിലെത്താത്തതിനെ
തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ്
ഇവരെ കാണാനില്ലെന്ന
വിവരം അറിഞ്ഞത്. തുടര്ന്ന്
മാതാപിതാക്കള് കോന്നി പൊലീസ്
പരാതി നല്കി. പരാതിയുടെ
അടിസ്ഥാനത്തില് പ്രത്യേക
സംഘത്തെ നിയമിച്ച്
അന്വേഷണം നടത്തി വരികയായിരുന്നു.
അതിനിടെയാണ് ആത്മഹത്യാ
വാര്ത്ത എത്തുന്നത്.

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Website

Address


Vettoor
Pathanamthitta
689653